പരാതിക്കാരുടെ എല്ലാ ക്ലെയിമുകളും ന്യായമായും കാര്യക്ഷമമായും പരിഹരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കോടതികളും ഭൂരിഭാഗം വാദികളും അംഗീകരിക്കുകയാണെങ്കിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ എക്കാലത്തെയും വലിയ ഉൽപ്പന്ന ബാധ്യതാ സെറ്റിൽമെന്റുകളിൽ ഒന്നായി ഈ ഇടപാട് മാറും എന്നാണ് പറയപ്പെടുന്നത്
ഈ സാഹചര്യത്തിലാണ് ആഗോള വിപണിയില്‍ നിന്നും പൗഡര്‍ വില്‍പ്പന നിര്‍ത്തുന്നുവെന്നു കമ്പനി അറിയിച്ചത്. കമ്പനിയുടെ ടാല്‍ക്ക് പൗഡറുകള്‍ ഉപയോഗിക്കുന്നത് ക്യാന്‍സറിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധിയാളുകള്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ചില രാജ്യങ്ങളില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്‍റെ ബേബി പൗഡറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു.